Skip to main content

ബുദ്ധിജീവി

രാവിലെ "മഹാന്‍" എഴുന്നേറ്റു കണ്ണാടിക്കു മുന്‍പില്‍ നിന്നിട്ട് പറഞ്ഞു, ഹോ മുഖം ആകെ മഞ്ഞിച്ചിരിക്കുന്നു. വിളറിയ മുഖത്തോടെ അവന്‍ ബാത്രൂമിലേക്ക് നടന്നു. ക്യൂ കാണാതെ അവന്‍ പരിഭവിച്ചു, എന്താണ് എല്ലാവരും അവളുടെ കല്യാണം മറന്നിട്ടുണ്ടാകുമോ? അല്ല, അവരൊക്കെ നേരെത്തെ തയ്യാറായി കഴിഞ്ഞിരിക്കുന്നു. അവനും ധൃതിയില്‍ എല്ലാം കഴിച്ചു ഭക്ഷണം കഴിക്കാന്‍ നാഷണല്‍ ഹോസ്പിറ്റല്‍ കാന്റീനിലേക്ക് ഇറങ്ങി. അവനെയും കാത്തു പത്രങ്ങളിലെ വാര്‍ത്തകളില്‍ ഹരം പിടിചിരുന്നവര്‍ അല്പം ദേഷിയത്തോടെയാണ് അവനെ വരവേറ്റത്. തിരിച്ചൊന്നും പറയാതെ അവരെല്ലാവരും ഭക്ഷണം കഴിക്കാന്‍ നടന്നു. പതിവ് പോലെ എന്റെ കണ്ണുകള്‍ അവിടെയെല്ലാം പരതി, ആ സുന്ദരി എങ്ങാനും ഹോസ്പിറ്റലിന്റെ മുന്‍പില്‍ നില്‍പ്പുണ്ടോ ആവോ? ഉണ്ട്, എന്നത്തേയും പോലെ ഇന്നും ആ ഉണ്ട കണ്ണുകള്‍ കൊണ്ട് ദേഷ്യത്തോടെയുള്ള ഒരു നോട്ടം. മതി അത് മതി, ഇതിലപ്പുറം അവള്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റില്ലെല്ലോ!

എന്തായാലും ഞങ്ങള്‍ ബസ്‌ സ്ടാന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. മയങ്ങാനൊന്നും സമയമില്ല, കുറച്ചു ദൂരമേയുള്ളൂ. ആ ഗ്രമാന്തരീക്ഷമുള്ള മണ്ണില്‍ ഇറങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ എത്തിയ അനുഭവമായിരുന്നു. എല്ലാവരെയും കണ്ടു സന്തോഷം പങ്കിട്ടു, അവള്‍ക്കുള്ള സമ്മാനവും കൊടുത്തു നമ്മുടെ അടിയന്തിര ആവശ്യത്തിലേക്ക് നീങ്ങി. സദ്യ അതും നല്ല ബീഫ്‌ കറിയും കൂട്ടി! എന്തായാലും ആള്‍ക്കൂട്ടത്തെയൊന്നും പിന്നെ നോക്കിയില്ല, കുശാലായി നമ്മള്‍ അതില്‍ മാത്രം ശ്രദ്ധിച്ചു. കാരണം ഹോസ്റ്റലില്‍ നിന്നും നമുക്ക് ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെല്ലോ. ഭക്ഷണം കഴിഞ്ഞു ഏമ്പക്കവും വിട്ടു കയ്യായലക്കരികിലേക്ക് നീങ്ങി. അപ്പോളതാ കുറെ പേര്‍ നിന്ന് ബഹളം വെയ്ക്കുന്നു, നമ്മളും അങ്ങോട്ടോടി. എന്താണവിടെ, കൂട്ടത്തില്‍ ഒരുവന്‍ ആരാഞ്ഞു. "പാമ്പ്..പാമ്പ്" അവര്‍ ഒന്നിച്ചു പറഞ്ഞു. അത് ആ മാളത്തിലേക്ക് കയറി പോകുന്നത് ഞാന്‍ കണ്ടതാ. കുട്ടികളോക്കെ വരുന്ന വഴിയല്ലേ, അതിനെ പുറത്താക്കി തല്ലി കൊന്നില്ലേല്‍ അപകടമാ, അവരില്‍ മുതിര്‍ന്ന ചേട്ടന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ നമ്മുടെ മഹാന്‍, ആളുകളെയൊക്കെ വകഞ്ഞു മാറ്റി അങ്ങോട്ട്‌ കയറി നിന്ന്, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു "ഒരു ഈര്‍ക്കില്‍ കിട്ടുമോ?" അപ്പോള്‍ അടുത്തുള്ള കൈതെങ്ങില്‍ നിന്നും ഒരാള്‍ പെട്ടന്ന് അവനു ഈര്‍ക്കില്‍ ഓലയോടു കൂടി കൊണ്ട് കൊടുത്തു. അവന്‍ അത് രണ്ടായി ഓടിച്ചു തണ്ട് ഭാഗം മാത്രം എടുത്തു. എന്നിട്ട് ചുറ്റും നോക്കി, എല്ലാവരും അവന്റെ അടുത്ത നീക്കം കാണാന്‍ ആവേശത്തോടെ നില്‍ക്കുകയാണ്. ഓല കീറി കളഞ്ഞു അത് കയ്യാലക്ക് പുറത്തേക്കു എറിഞ്ഞു, എന്നിട്ട് ആ തണ്ടില്‍ നിന്നും കനം കുറഞ്ഞ ഭാഗം മാത്രം ഒടിചെടുത്തു ബാക്കിയും അവന്‍ കളഞ്ഞു. ഇത് കണ്ടപ്പോള്‍ എല്ലാവരും ഒന്ന് പരിഭവിച്ചു, ഈ ചെറിയ ഈര്‍ക്കില്‍ കൊല് കൊണ്ട് എങ്ങിനെ..? അവന്‍ വാ തുറന്നു അത് പതിയെ പല്ലില്‍ കുത്താന്‍ തുടങ്ങി. എന്നിട്ട് ചോദിച്ചു, എന്താണിവിടെ എല്ലാവരും കൂടി നില്‍ക്കുന്നത്? ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല, "തോമസ്സ് കുട്ടീ വിട്ടോടാ..". അങ്ങിനെ ബുദ്ധി ജീവിയെയും കൂട്ടി ഞങ്ങള്‍ മുങ്ങി, പിന്നെ നേരെ ഹോസ്റെലിലാ പൊങ്ങിയത്.
[My life with experiences - hostel days]

The Brain Guy | Facebook

Comments

Popular posts from this blog

A poem

 To my dearest girl of nine, With a heart so pure and fine, May you grow strong and bold, Facing challenges, never to fold. Let your spirit soar high, Like a bird up in the sky, Embrace each challenge you find, With a brave and determined mind. Know that strength lies within, In every challenge, you can begin, To learn, to grow, to excel, You're stronger than you can tell. So, my darling, never fear, For I'll always be near, To guide, to love, to cheer, As you journey through each year. You're a gem, a shining light, With the strength to win the fight, Believe in yourself, my dear daughter, You're destined for greatness, don't falter.

അലസത

ഓടി തളര്‍ന്നു. ശരിക്കും ക്ഷീണിതനാണോ, അല്ല. പക്ഷെ എന്തോ ഇപ്പോള്‍ അങ്ങിനെയായി. അതിന്റെ കാരണം അന്വേഷിക്കുന്ന "ടെന്‍ഷന്‍" ആണിപ്പോള്‍ ഇവിടെയെത്തിച്ചത്. വെള്ളമടിച്ചും പുകവലിച്ചും ഇരിക്കാന്‍ സാധിക്കാത്തത് കൊണ്ടാകാം എപ്പോഴോ എഴുത്ത് "പുരയില്‍" എത്തപ്പെട്ടത്‌. എന്തായാലും ചില കുറിപ്പുകളൊക്കെ കുറിച്ചതിന് ശേഷം ഒരു സാഹിത്യകാരന്റെ ഭാവനേ ചാരുകസേരയില്‍ ഇരിക്കാംഎന്നു മോഹിച്ചത് വല്യ മഡയത്തരം തന്നെ. ഒരിക്കല്‍ ഓര്‍മകളുടെ ആഴക്കടലിലേക്ക്ഊളിയിട്ടു പോകുമായിരുന്നു, അപ്പോള്‍ അവിടെ നിന്നും പഴയ സ്നേഹവും വാട്സല്യവുമൊക്കെ പെറുക്കിയെടുത്തു സമാധാനം അടയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അതിനും സാധിക്കാതായി.അങ്ങ് ആശാന്‍ പള്ളിക്കൂടം മുതല്‍ ഇങ്ങു ഡിഗ്രി വരെ എത്തി നില്‍ക്കുന്ന ഓര്‍മ്മകള്‍ ഉപ്പുമാവായും കണികൊന്നയായും വാകമരമായും പ്രേമമായും ആര്‍ട്സ്‌ ഡേ ആയും വിനോദയാത്രയായുമൊക്കെ മനസ്സില്‍ കുളിരണിയിച്ചിരുന്നു. എന്തായാലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പരിചയമില്ലാത്ത സാഹചര്യങ്ങള്‍ വന്നു പെടും. ഏതാണ്ട് അങ്ങിനെ ഒരു സാഹചര്യതിലാണിപ്പോള്‍. ഒരിക്കല്‍ എന്തിനോടും ഇഷ്ടമായിരുന്നു, പിന്നെ വെറുപ്പായിരുന്നു, പിന്നെ പഠിക്കാന്‍ തു...

അവള്‍

ഞാന്‍ അവളെ ആദ്യമായി അറിയുന്നത് മനിഷിന്റെ കാമുകി എന്ന നിലയ്ക്കാണ്. അവനായിരുന്നു എനിക്ക് അവളുടെ ഇമെയില്‍ ഐ ഡി തന്നത്. അവന്‍ ആവശ്യപെട്ട പ്രകാരം ഞാന്‍ അവള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു, "മനിഷ് നിങ്ങളെ കുറിച്ച് ഒരു പാട് പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സുഹൃത്താകാന്‍ ആഗ്രഹിക്കുന്നു."   പിന്നെ നമ്മള്‍ സ്ഥിരമായി ഫേസ് ബുക്ക്‌ ചാറ്റില്‍ സംസാരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വളരെ ഫോര്‍മല്‍ ആയിട്ടെ സംസാരിചിരുന്നുള്ളൂ. പഠനവും അത് പോലെയുള്ളതുമായ വിഷയങ്ങള്‍. പിന്നെ പിന്നെ അവളെ പറ്റി കൂടുതല്‍ അറിയാനും പരിചയിക്കാനും സാധിച്ചു. അവള്‍ നീളമുള്ള കുതിര വാല്‍ പോലെ മുടി കെട്ടി വെയ്ക്കുന്ന, കറുത്ത കണ്ണുകളുള, ചുണ്ടില്‍ ലിപ്സ്റ്റിക് ഇടാത്ത സൌന്ദര്യ വര്‍ദ്ധക കാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാത്ത ആളാണെന്ന് മനസ്സിലായി. പേര് ശില്പ. സല്‍വാര്‍ കമ്മീസം ദുപ്പട്ടയും ധരിക്കുന്ന അവള്‍ ക്ലാസ്സ്‌ റൂമില്‍ വളരെ അടുക്കും ചിട്ടയോടും അസ്സൈന്മെന്റ്സ് ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു വെയ്ക്കുന്ന ഒരു പുസ്തക പുഴുവാണെന്ന് ധ്വനിപ്പിച്ചു. അവളുടെ മാതാപിതാക്കള്‍ക്ക് അവള്‍ നാണം കുണുങ്ങിയും ആണ്‍കുട്ടികളോട് അധികം ഇടപെടാ...