Skip to main content

ഞാന്‍ ഇവിടുന്നു തുടങ്ങുന്നു..

നിറക്കൂട്ടുകള്‍ ഒന്നും ഇല്ലാത്ത ലോകത്ത് നിന്നും, വര്‍ണ്ണാഭമായ പ്രകൃതിയെന്ന ലോകെതെക്ക് പറിച്ചു നട്ടപ്പോള്‍ മനസ്സ് എന്നത് എന്തെന്ന് പോലും അറിഞ്ഞിരുന്നില്ല. മങ്ങിയ കുറെ കാഴ്ചകള്‍ മാത്രം. പിന്നീടെപ്പോഴോ ശബ്ദങ്ങള്‍ കേള്‍ക്കാനും കൂടെ ഉള്ളവരെയൊക്കെ അറിയാനും തുടങ്ങി. ആദ്യ നാളുകളില്‍ പിച്ച വെച്ച് നടക്കുമ്പോള്‍ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു. സങ്കടങ്ങള്‍ അറിയാതെ പക്ഷെ സന്തോഷം മാത്രം പേറി കുറെ കാലം. പക്ഷെ പ്രകൃതിയിലെ വികൃതികള്‍ അതേറ്റു വാങ്ങാതെ നിവര്‍ത്തിയില്ല. അങ്ങിനെ ഓര്‍മയില്‍ ഇടം നേടിയ സംഭവങ്ങളും മറ്റും നടന്നു. ആശാന്‍ പള്ളികൂടവും, സ്കൂളും, ഓത്തു പള്ളിയും, കുറെ നല്ല കൂട്ടുകാരും. കളികളും, അക്ഷരാഭ്യാസവുമായി അങ്ങിനെ മറ്റൊരു ലോകം. ആകാശവും അതിന്റെ നീലിമയും, രാത്രിയിലെ നക്ഷത്രങ്ങളും കിളികളും ഒക്കെ കൂട്ടുകാരായിരുന്നു. ബാലരമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും കൂടെയുണ്ടായിരുന്നു. ആദ്യമായി ഒരു "കാര്‍ട്ടൂണ്‍" കണ്ടത് ഓര്‍മയില്‍ എവിടെയോ തങ്ങി നില്പുണ്ട്. ടോം ആന്‍ഡ്‌ ജെറി അതും കാസെറ്റ്‌ പപ്പയുടേയും, ടിവിയും വി സി പി യും പപ്പയുടെ ജ്യേഷ്ടന്റെയും. അത് കാണാനായി അവരുടെ വീട്ടിലേക്കു പോകാന്‍ ഒരുങ്ങതിന്റെ രസം അതൊന്നു വേറെ തന്നെ ആയിരുന്നു. കാലം പിന്നെയും കുറെ മുന്നോട്ടു പോയി. കൂട്ടുകാരും, കളികളുമായിരുന്നു ലോകം, പക്ഷെ എപ്പോഴോ ജ്യേഷ്ടനോടൊപ്പം അമ്മച്ചിയോട് കൂടി നമസ്കാരവും മറ്റും തുടങ്ങി. പരിചയ മുഖങ്ങള്‍ കൂടി കൊണ്ടിരുന്നു. പക്ഷെ പ്രായത്തിന്റെ നെട്ടലുകളില്‍ എവിടെയൊക്കെയോ തപി തടഞ്ഞു വീണു പോയി. സ്കൂള്‍ അവസാനം, കൂട്ടുകാരോടൊത്ത് കളിക്കാന്‍ മാത്രമായി ഒരു പാട് ദിവസങ്ങള്‍ കിട്ടി. കമ്പ്യൂട്ടര്‍ എന്ന അത്ഭുതത്തെ എപ്പോഴോ കയ്യിലും കിട്ടി. വായ്നോക്കാനായി സമയം കണ്ടെത്തേണ്ടി വന്നു. അങ്ങിനെ പ്രീ ഡിഗ്രി എത്തി. അത് ശരിക്കും പുതിയ ഒരു ലോകമായിരുന്നു.
പിന്നീട് ഉണ്ടാക്കിയ സുഹൃദ്‌ വലയം വലുതായി വന്നു. എല്ലാ ടീനേജ് കുസൃതികളോടും കൂടെ അങ്ങിനെ രണ്ടു വര്ഷം നീങ്ങികൊണ്ടിരുന്നു. ഇതിനിടയില്‍ കോളേജില്‍ റാഗിങ്ങും പിന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്യലും, എന്ന് വേണ്ട സ്കൂളിലെ പഴയ സുഹൃത്തുക്കളെ തന്നെ കൂടെ കിട്ടിയത് കൊണ്ട് അപരിചിതത്വം ഒന്നും തോന്നിയതുമില്ലായിരുന്നു. മണിമന്ദിരം എന്നാ ട്യുഷന്‍ സെന്റര്‍ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ഒരു പക്ഷെ പണ്ട് സ്കൂളില്‍ വെച്ച് മിണ്ടാതെ നടന്നിരുന്ന പലരും അവിടെ അടുത്ത സുഹൃത്തുക്കളായി. അങ്ങിനെ കുറെ സുഹൃത്തുക്കളുടെ വീട്ടില്‍ പോകുകയും ആ ബന്ധം നില നിര്‍ത്താന്‍ ശ്രമിച്ചും കൊണ്ടിരുന്നു. പിന്നെ എഞ്ചിനീയറിംഗ് എന്നൊരു മോഹം പണ്ടെപ്പോഴോ ഉണ്ടായിരുന്നതിനെ പൊടി തട്ടിയെടുക്കാന്‍ തീരുമാനിച്ചു. അങ്ങിനെ കൊല്ലത്ത് ക്രാഷ് കോഴ്സിനു മറ്റു ചില സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്. അവിടെ അതിലും രസമായി തോന്നി, സ്വതന്ത്രായിരുന്നു, ക്ലാസ്സുകളില്‍ അല്ലാത്ത സമയങ്ങളിലൊക്കെ. പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്ന് ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ കുറെ മുതിര്‍ന്ന "പൌരന്‍"മാര്‍ ഉപദേശിക്കുമായിരുന്നു. അത് കൊണ്ട് തന്നെ നാട്ടില്‍ പോകാനും ഒരു ആവേശമായിരുന്നു. എന്തായാലും പരീക്ഷയൊക്കെ കഴിഞ്ഞപ്പോളെക്കും എന്തൊക്കെയോ കേസുകളില്‍ പെട്ട് റിസള്‍ട്ട് വൈകി. പഠനം അങ്ങിനെ എവിടെയും എത്താതെ കുടുങ്ങാതിരിക്കാന്‍ ചില കോളേജുകളിലും പൊളി ടെക്നിക്കിലുമൊക്കെ അഡ്മിഷന്‍ ആരാഞ്ഞു. എന്തായാലും വെച്ചൂച്ചിറ എന്ന കൊച്ചു ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അങ്ങിനെ ഭാഗ്യം സിദ്ധിച്ചു. അവിടെ കുറച്ചു നാള്‍ അറുമാദിച്ചങ്ങിനെ കഴിഞ്ഞു. അച്ചായന്റെ ഹോട്ടലും, പിന്നെ വൈകുന്നേരങ്ങളില്‍ അരുവിയില്‍ പോയുള്ള കുളിയും, ലേഡീസ്‌ ഹോസ്റെലിനു മുന്നില്‍ ആ മണല്‍ പുറത്തു കിടന്നുള്ള കതിയ്ടിയും ഒക്കെ കൂടി ഒരു വന്‍ സംഭവമായിരുന്നു അവിടുത്തെ ജീവിതം. അവിടുത്തെ ജനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു, വളരെ ചുരുങ്ങിയ ആളുകളുമായെ അന്ന് ഇടപെടാന്‍ സാധിച്ചുള്ളൂവെങ്കിലും. പ്രകൃതി രമണീയം എന്നൊക്കെ പറഞ്ഞാല്‍ അതായിരുന്നു അന്ന്. അങ്ങിനെ കേസും നൂലാമാലകളും ഒഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജിലേക്ക്. ശരിക്കും ജീവിത്തിന്റെ ടെര്‍ണിംഗ് പോയിന്റ്‌ എന്ന് പറയുന്നത് ഈ കാലഘട്ടമായിരുന്നു. ഒരു പാട് സുഹൃത്തുക്കള്‍ അതിലുമുപരി കുറെ അനുഭവങ്ങള്‍, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. ഒരു പക്ഷെ എല്ലാം കാണുന്നുണ്ടെങ്കിലും, ജീവിതത്തെ ഞാന്‍ ശരിയാം വണ്ണം കാണാന്‍ ശ്രമിച്ചിരുന്നില്ല. കോളേജിലെ സുഹൃത്തുക്കളെക്കാളുപരി ആ പ്രദേശത്തെ മറ്റു സാധാരണക്കാരായിരുന്നു. നമ്മുടെ നാട്ടിലെ ഒരു രീതിയെന്തെന്നാല്‍ അവനവന്റെ കാര്യം, മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ ഉപദ്രവിക്കനായിരുന്നു പലരും സമയം കണ്ടെത്തുക. എന്തായാലും കോഴിക്കോടും മലപ്പുറവുമൊക്കെ അതിനു അപവാദമായിരുന്നു. സ്നേഹിക്കാന്‍ അറിയുന്ന ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന കുറെ മനുഷ്യര്‍. ഒരു പക്ഷെ എന്റെയും ശൈലിയിലും രീതിയിലും ഒക്കെ ആ സംസ്കാരം ഇഴുകിച്ചേരാന്‍ തുടങ്ങിയിരുന്നു. കോളേജിലെ ടൂറും മറ്റും എന്നും ഓര്‍മയില്‍ തട്ടി നില്‍ക്കും. അത്രക്കും ആസ്വദിച്ചിരുന്നു ആ ലോകം. എന്തായാലും പിന്നീട് എടുത്തെറിയപ്പെട്ടത്‌ കനലിലേക്കായിരുന്നു. ജീവിതമെന്ന യാഥാര്‍ത്യത്തിലേക്ക് !!
Fire Wood Clip Art N2 free image download

Comments

Popular posts from this blog

എന്റെ സൌഹൃദങ്ങള്‍ (ഈ മഴ തോരാതിരിക്കട്ടെ)

ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും   ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര് ‍മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും.   ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമു...

2024 - goes, and next?

Pandemics, floods, landslides, water scarcity, and climate changes—we have seen it all, and the world keeps shifting. Meanwhile, technology has been breaking new ground. Industry 4.0, the metaverse, AR, and VR have all made their mark. But above everything, 2024 belonged to AI. It became the star of the show, earning both widespread praise and sharp criticism along the way. From 2020 to 2022, the world faced a storm of challenges—pandemics, floods, and natural disasters that tested our resilience. But 2024 has felt like a year of settling down, a moment to catch our breath after years of relentless upheaval. Life has started to stabilize, yet the shadows of recent years linger, reminding us of the cost we have paid in lives and livelihoods. Hybrid work has become the norm, blending the boundaries of home and office life in ways that have reshaped how we live and connect. Social media reels have blurred the lines between real life and curated performances, while technological advancemen...

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

 ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത...